Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Festival

Kottayam

പനയാര്‍തോട്ടില്‍ ആവേശം അലയടിച്ചുയര്‍ന്നു, ആഘോഷം പകര്‍ന്ന് പുതുവല്‍ ജനകീയ ജലോത്സവം

ചങ്ങനാശേരി: പുതുവല്‍ ജനകീയ ജലോത്സവം നാടിന് ആഘോഷവും ആവേശവുമായി. പൂവം മൂലേപ്പുതുവലില്‍ പുതുവല്‍ ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്. പനയാര്‍ തോട്ടിലാണ് ജലോത്സവം അരങ്ങേറിയത്.

ഒരു തുഴക്കാരന്‍ മുതല്‍ ഏഴുതുഴക്കാര്‍ വരെയുള്ള വള്ളങ്ങളാണ് മത്സരിച്ചത്. പ്രധാന മത്സരമായ അഞ്ച് തുഴ വിഭാഗത്തില്‍ വിന്‍സണ്‍ ക്യാപ്റ്റനായ ദാവീദ് നമ്പര്‍ ടു ജലോത്സവത്തില്‍ ട്രോഫി കരസ്ഥമാക്കി. വിന്‍സണ്‍ തന്നെ ക്യാപ്റ്റനായ ദാവീദ് നമ്പര്‍ ഒന്ന് രണ്ടാം സ്ഥാനം നേടി.
ആന്‍വി ക്യാപ്റ്റനായ തൂഫാന്‍ മൂന്നാം സ്ഥാനം നേടി. കൊടിക്കുന്നില്‍ സുരേഷ് എംപി ജലോത്സവവും വിനു ജോബ് എംഎല്‍എ സമ്മേളനവും ഉദ്ഘാടനം ചെയ്തു.

ജലോത്സവ സമിതി പ്രസിഡന്‌റ് തോമസ് സ്‌കറിയ അധ്യക്ഷനായിരുന്നു. വിജയികള്‍ക്ക് റെജി ചെറിയാന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സിംസണ്‍ വേഷ്നാല്‍, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് സുനിലാ കുമാരി, പഞ്ചായത്തംഗം ജെനിമോള്‍, ഫാ. ഐബിന്‍ പകലോമറ്റം, സമിതി സെക്രട്ടറി മഹേഷ്, ജോയിന്‍റ് സെക്രട്ടറി കെ.എസ്. ബാബു, അഭിലാഷ് തമ്പി, എം.ജി. രാഘവന്‍, അജീഷ് പാപ്പച്ചന്‍, ആന്‍സണ്‍ ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടിയ വള്ളങ്ങള്‍: ശിശുപാലന്‍ ക്യാപ്റ്റനായ നയനിക വള്ളം (ഒരു തുഴക്കാരന്‍), സുജിത് ക്യാപ്റ്റനായ കോരത്താമ്പേരി വള്ളം (രണ്ട് തുഴക്കാര്‍), സൂരജ് ക്യാപ്റ്റനായ ഉദയം (മൂന്ന് തുഴക്കാര്‍).

District News

കണ്ടശാംകടവ് ജലോത്സവം: വള്ളങ്ങളുടെ പരിശീലനം ആരംഭിച്ചു

വാടാനപ്പള്ളി: കണ്ടശാംകടവ് ജലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചു.

ഓണാഘോഷത്തിന്‍റെ ഭാഗമായി കണ്ടശാംകടവ്, തൃപ്രയാർ, തീരം, കറുകമാട്, ഇടിയൻചിറ ജലോത്സവങ്ങളിൽ പങ്കെടുക്കാനാണ് ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചിട്ടുള്ളത്. ചിലർ ആലപ്പുഴ, കോട്ടപ്പുറം ജലോത്സവങ്ങളിലും പങ്കെടുക്കുന്നുണ്ട്. കണ്ടശാംകടവ് കനോലി പുഴയിൽ രാവിലെയും സന്ധ്യക്കുമാണ് പരിശീലനം നടത്തുന്നത്.

നടുവിൽക്കര ബിസിഎൻ ക്ലബ് രാവിലെ രണ്ട് വള്ളത്തിലാണ് പരിശീലനംനടത്തുന്നത്. നടുവിൽക്കരയിൽനിന്നുതന്നെ സംഘം ബോട്ട് ക്ലബും മത്സരരംഗത്തുണ്ട്. തൊട്ടടുത്ത പുളിയംതുരുത്തിൽനിന്ന് രണ്ട് ക്ലബുകളും കണ്ടശാംകടവ് കരിക്കൊടിയിൽനിന്നുള്ള ക്ലബുകളും മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.

District News

റാന്നി അവിട്ടം ജലോത്സവം സ്വാഗതസംഘം രൂപീകരണ യോഗം 28ന്

റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28ന് റാന്നി എൻഎസ്എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിയോടകര പ്രതിനിധികൾ, ക്യാപ്റ്റൻ എന്നിവരുടെ യോഗവും മൂന്നിന് സ്വാഗത സംഘം രൂപീകരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനാ നേതാക്കൾ, ദേവാലയ പ്രതിനിധികൾ എന്നിവരുടെ യോഗവും നടക്കും. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഇത്തവണത്തെ റാന്നി അവി്ട ജലോത്സവം ഓഗസ്റ്റ് 27 ന് ഉച്ചകഴിഞ്ഞ് 1.30 ന് പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള എല്ലാ പള്ളിയോടങ്ങളെയും പങ്കെടുപ്പിക്കാൻ അവിട്ടം ജലോത്സവ സമിതി യോഗം തീരുമാനിച്ചു. എല്ലാ പള്ളിയോടങ്ങൾക്കും ഗ്രാന്‍റും ട്രോഫിയും നൽകും. ജലോത്സവത്തിനു മുന്നോടിയായി ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് വിളംബര ഘോഷയാത്ര നടക്കും. ഇരുചക്ര വാഹന പ്രച്ഛന്നവേഷ മത്സര റാലി രണ്ടിനു പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. മേനാംതോട്ടം, പുളിമുക്ക്, പേട്ട, അങ്ങാടി, മാമുക്ക് വഴി റാന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എത്തും. തുടർന്നു പഞ്ചായത്തുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സമുദായ സംഘടനകൾ. ദേവാലയങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ആരംഭിക്കും. മാമുക്ക് വഴി ഇട്ടിയപ്പാറയിൽ സമാപിക്കും. വള്ളംകളിക്ക് തടസമായി ട്രാക്കിൽ വളർന്നുവരുന്ന മൺപുറ്റ് നീക്കുന്നതിനു ജലസേചന വകുപ്പിനു ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്‍റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ റിങ്കു ചെറിയാൻ, വർക്കിംഗ് പ്രസിഡന്‍റ് ഷൈൻ ജി. കുറുപ്പ്, പി.ആർ. പ്രസാദ്, സെക്രട്ടറി ടി.കെ.രാജപ്പൻ, ട്രഷറർ ശ്രീനി ശാസ്താംകോവിൽ, വി.കെ. രാജഗോപാൽ, സമദ് മേപ്രത്ത്. സജി നെല്ലുവേലിൽ, രവി കുന്നയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.

District News

ശ്രീനാരായണ ട്രോഫി ജലോത്സവം: ആദ്യ സംഭാവന സ്വീകരിച്ചു

കരുനാഗപ്പള്ളി: കന്നേറ്റി കായലില്‍ ഓഗസ്റ്റ് 28 ന് നടക്കുന്ന 86-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്‍റെ ആദ്യ സംഭാവന കെ.സി. വേണുഗോപാല്‍ എംപി മണ്ണാശേരില്‍ നഴ്സറി ഉടമ ബി.ശിവപ്രസാദില്‍ നിന്ന് ഏറ്റുവാങ്ങി.

വൈറ്റ് ഗോള്‍ഡ് ഉടമ സി.ജെ. ബാബു സ്പോണ്‍സര്‍ ചെയ്ത ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ലക്കി ഡിപ്പ് കൂപ്പണും അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ ജലോത്സവങ്ങള്‍ കേരളത്തിന്‍റെ കാര്‍ഷിക സംസ്‌കാരത്തിന്‍റെ പ്രതീകമാണെന്ന് എംപി പറഞ്ഞു. ഗുരുദേവന്‍റെ നാമധേയത്തില്‍ നടക്കുന്ന ഏക വള്ളംകളിയാണ് കന്നേറ്റിയിലേതെന്നും അതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി. സോമരാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേല്‍, ദീപ ചന്ദ്രന്‍, ജലോത്സവ കമ്മിറ്റി ജനറല്‍ ക്യാപ്റ്റന്‍ പ്രവീണ്‍കുമാര്‍, എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്‍റ് കെ.സുശീലന്‍, കൊല്ലം യൂണിയന്‍ പ്രസിഡന്‍റ് മോഹന്‍ശങ്കര്‍, കെ.സി. രാജന്‍, എല്‍.കെ. ശ്രീദേവി, ബിന്ദു ജയന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷംല നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശേരില്‍, ചവറ ബ്ലോക്ക് പഞ്ചായത്തംഗം കൊണ്ടോടിയില്‍ മണികണ്ഠന്‍, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാധാമണി ഷാജി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബി. മോഹന്‍ദാസ്, മുനമ്പത്ത് ഗഫൂര്‍, കൗണ്‍സിലര്‍മാരായ ശ്രീവിദ്യ, സുധാകുമാരി, ബിതുല തുളസി, രാജേഷ്, ഗിരീഷ്, പന്മന പഞ്ചായത്തംഗങ്ങളായ സലിം, സുജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ജലോത്സവ കമ്മിറ്റി ഭാരവാഹികളായ മുരളീധരന്‍ ചൈതന്യ, ഷാജഹാന്‍ കുളച്ചവരമ്പേല്‍, എന്‍. അജയകുമാര്‍, ഷമ്മാസ് ഹൈദ്രോസ്, ബിനോയ് കരിമ്പാലില്‍, സരിത അജിത്ത്, സുരേഷ് കൊട്ടുകാട്, ജോബ് തുരുത്തിയില്‍, താഹിര്‍ മുഹമ്മദ്, തയ്യില്‍തുളസി, പി.ജി. കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

District News

ആനപ്രമ്പാല്‍ ജലോത്സവം: സ്വാഗതസംഘ രൂപീകരണ യോഗം

എടത്വ: കുട്ടനാട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 7-ാമത് ആനപ്രമ്പാല്‍ ജലോത്സവത്തിന്‍റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് മൂന്നിന് തലവടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്ത് പ്രസിഡന്‍റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്യും. കുട്ടനാട് സാംസ്‌കാരിക വേദി പ്രസിഡന്‍റ് കെ.വി. മോഹനന്‍ അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പ്രസിഡന്‍റ് റ്റിജിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ ബിജു പറമ്പുങ്കല്‍, അരുണ്‍കുമാര്‍ പുന്നശേരി, സുനില്‍ മൂലയില്‍, തോമസുകുട്ടി ചാലുങ്കന്‍, ഷാജി കറുകത്ര, മനോഹരന്‍ വെറ്റിലക്കണ്ടം, മോനിച്ചന്‍ കൊച്ചുവീട്, മനോജ് തുണ്ടിയില്‍, എം.ജി കൊച്ചുമോന്‍ എന്നിവര്‍ അറിയിച്ചു.

District News

ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന്

എടത്വ: ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന് നടക്കും. കുട്ടനാട് സാംസ്‌കാരികവേദിയുടെ നേതൃത്വത്തിലാണ് ആനപ്രമ്പാല്‍ ജലോത്സവം നടത്തുന്നത്. സാംസ്‌കാരികവേദിയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സ്വാഗത സംഘ രൂപീകരണ യോഗം 19ന് തലവടി പഞ്ചായത്ത് ജംഗ്ഷനില്‍ നടക്കും. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

കുട്ടനാട്ടിന്‍റെ ജലോത്സവ പാരമ്പര്യം കൂടുതല്‍ ജനകീയമാക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളോടെ ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. കെ.വി. മോഹനന്‍ കൊല്ലന്‍റെപറമ്പില്‍ (പ്രസിഡന്‍റ്), ബിജു പറമ്പുങ്കല്‍ (വൈസ് പ്രസിഡന്‍റ്), പീയൂഷ് പി. പ്രസന്നന്‍ (സെക്രട്ടറി), എം.ജി. കൊച്ചുമോന്‍ (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Kerala

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ

ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്‍റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്.

വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്.

രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി.

ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.

District News

കുന്നത്തൂർപാടിയിൽ വെള്ളാട്ടം തുടങ്ങി

പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ രണ്ടുദിവസത്തെ മുത്തപ്പൻ വെള്ളാട്ടം ആരംഭിച്ചു. കർക്കടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടുന്നതിന്‍റെ ഭാഗമായാണ് ഇന്നലെയും ഇന്നും മുത്തപ്പൻവെള്ളാട്ടം നടത്തുന്നത്.

മുത്തപ്പന്‍റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസങ്ങളിലും വെള്ളാട്ടം നടത്തിവരുന്നുണ്ട്. കൂടാതെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തർ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ നേർച്ചവെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടും.

ഇന്നലെ രാവിലെ മുത്തപ്പനെ മലയിറക്കയിതിനു ശേഷമാണ് വെള്ളാട്ടം നടന്നത്. തുടർന്ന് തുലാഭാരം തൂക്കലും നടന്ന. അന്നദാനവും ഉണ്ടായിരുന്നു.

Latest News

Corehub Up